Saturday, 29 November 2014

മെഹക്

മെഹക് നീ എന്താണ് എപ്പോഴും കുത്തിക്കുറിക്കുന്നത് ? അമ്മിയുടെ ചോദ്യത്തിന് ഉത്തരം നല്കാതെ അവൾ നിശബ്ദം തന്റെയ എഴുത്ത് തുടർന്നു.അവളുടെ ആ വിമുഖത അമ്മിയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്... അമർഷം കടിച്ചമർത്തി അവർ വീണ്ടും അവളോട്‌ ചോദിച്ചു
picture courtesy:internet

- ഇത്തവണ മുൻപത്തെക്കാൾ ഉച്ചത്തിൽ ആയിരുന്നു ചോദ്യം

എന്താണ് മെഹക് നീ ഞാൻ ചോദിച്ചത് കേട്ടിലേയ്?പോയി പഠിക്കു, നിനക്ക് മിഡ് ടേം എക്സാം ഉള്ളതല്ലേ ?കഴിഞ്ഞ തവണ പോലെ ഇത്തവണയും കണക്കിനു മാർക്ക് കുറഞ്ഞാൽ അബ്ബു നിന്നെ തല്ലി പഴുപ്പിക്കും .
വീണ്ടും അവളുടെ നിസംഗ ഭാവം കണ്ടപ്പോൾ അമ്മിയ്ക്ക് കോപം നിയന്ത്രിക്കാനായില്ല
''മെഹക് ''
ഇത്തവണ വിളി അബ്ബുവിന്റെയ കാതിൽ എത്തി .
അയാൾ അവളോട്‌ ഒന്നും ചോദിച്ചില്ല , അവൾ എഴുതിക്കൊണ്ടിരുന്ന കടലാസ് കഷ്ണം പിടിച്ചുവാങ്ങി . അതിലെ ഓരോ വരിയും വായിക്കുമ്പോൾ അയാളുടെ കണ്ണുകൾ കൂടുതൽ വന്യമാകുന്നുണ്ടാരുന്നു.
മെഹക് എന്താ നീ എഴുതിയിരിക്കുന്നെയ്? സ്ത്രീ സ്വാതന്ത്ര്യം !
നിന്നോട് പറഞ്ഞതല്ലേ മെഹക് നീ എഴുതാൻ പാടില്ലാന്നു , നല്ല വീട്ടിലെ കുട്ടികൾ ഈ വക കാര്യങ്ങൾ ഒന്നും എഴുതാറില്ല . എന്താ നിന്റെയ ഭാവം ? തസ്ലീമയെ പോലെ എഴുതാനോ? മലാലയെ പോലെ നമ്മുടെ നിയമങ്ങളെ വെല്ലുവിളിക്കാനോ ?
ഇനിയും ആരൊക്കെയോ ഉണ്ടല്ലോ കമല ദാസ്‌ , അഷിത , അരുന്ധതി റോയ് .... വേണ്ട മെഹക് നീ അവളുമാരെ ഒന്നും അനുകരിക്കേണ്ട . എന്തേലും ഉണ്ടേൽ പഠിക്കു , പ്രാർത്ഥന ചൊല്ല് .പിന്നെ അടുക്കള പണിയും .. അത്ര മതി , അതിലപ്പുറം ഒന്നും വേണ്ട ........
അവൾ എഴുതിയത് ഒക്കെയും അവളെ കൊണ്ട് തന്നെ കീറി ചവറ്റു കുട്ടയിൽ ഇടീപ്പിച്ച ശേഷം അവർ അവരുടെ വഴിക്ക് പോയി
മെഹക് ആ കഷ്ണങ്ങൾ ഒക്കെയും തന്റെയ കിടക്ക മുറിയിൽ കൊണ്ട് വന്നു ചേർത്ത് വെച്ചു.
അത് ചേർത്ത് വായിക്കുമ്പോൾ അത് വരെ കാണാത്ത ഒരു
തീക്ഷ്ണത ആ കണ്ണുകളിൽ ഉണ്ടായിരുന്നു ,
നാളെ ഒരുപക്ഷെ അവളുടെ അബ്ബുവിനു പോലും കെടുത്താൻ ആകാത്ത തീക്ഷണത ....പെണ്‍ മനസിന്റീയ്, പ്രവചനങ്ങൾക്കും അതീതമായ ഉറപ്പു .
അബ്ബു ഞാൻ ഞാൻ തന്നെയാണ് .......നിങ്ങൾക്ക് വലിച്ചു കീറാൻ ഈ കടലാസേ കിട്ടു എന്റെയ ചിന്തകൾ അവ എന്റെയ മാത്രമാണ് ,
നിങ്ങൾക്ക് അത് അന്യവും ...........

ATHULYA B S

ബന്ധിതം 


എഴുതാൻ ഞാൻ ഒരു പേന എടുത്തു
picture courtesy: internet
ഒഴിഞ്ഞ ഒരു വെള്ള കടലാസും
കടലാസ് പോലെ ശൂന്യം ആയിരുന്നു മനസ്സും...
പക്ഷെ എനിക്ക് എഴുതണം , ഇവ എന്റെയ മാത്രം അക്ഷരങ്ങൾ ആണ് , അതിനെ കഥയെന്നോ കവിതയെന്നോ - എങ്ങനെ

വേണേലും വിളിക്കാം ..പണ്ടൊരു കഥയിൽ കഥാകാരി പറയുന്നുണ്ട്
''ഒരു സ്ത്രീക്ക് ഏറ്റവും എളുപ്പം ചെയ്യാവുന്ന ഒന്ന് എഴുത്താണ്-കടലാസിനും മഷിയ്ക്കും വില തുച്ചമല്ലേയ്?''
ചിന്തകളിൽ അക്ഷരം വഴുതിപ്പോയി , കടലാസ് പഴയപടി ഇപ്പോഴും ശൂന്യമാണ് ...
എന്തിനെഴുതണം? ഞാൻ എന്നോട് ചോദിച്ചു
ആരുടെയെങ്കിലും പ്രശംസയ്ക്ക് വേണ്ടിയോ ? അല്ലെങ്കിൽ ഏതെങ്കിലും പുരസ്ക്കാരത്തിന് വേണ്ടിയോ ?
ഞാൻ എന്നോട് പറഞ്ഞു
അല്ല നിനക്ക് വേണ്ടി , നിന്റെയ ഉള്ളിൽ സ്വാതന്ത്ര്യം കാക്കുന്ന അക്ഷരങ്ങൾ ഉണ്ട് - സ്വരവും വ്യഞ്ജനവും ചില്ലും ഒക്കെ..
നീ കേട്ടിട്ടിലേയ് ''ബന്ധുര കാഞ്ചന കൂട്ടിൽ ആണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ''
സ്വതന്ത്രരാക്ക് അവരെ , ആരൊക്കെയോ ചുറ്റിനും ആർത്തലച്ചു..
സ്വതന്ത്രരാക്ക് ഞങ്ങളെ '
ഞാൻ എന്റെയ കഴുത്തിലെ സ്വർണ ചങ്ങലയിലേക്കും കടലാസിലേക്കും മാറി മാറി നോക്കി
'' സ്വയം ബന്ധിതയായ ഞാൻ നിങ്ങളെ എങ്ങനെ സ്വതന്ത്രരാക്കും ?''

ATHULYA B S

തപാൽപെട്ടിയിലെ കത്തുകൾ 

picture courtesy:internet

തപാൽ പെട്ടിയിലെ കത്തുകളെ കുറിച്ച് പണ്ടെങ്ങോ വായിച്ചതു ഓർമ വരുന്നു. ഒരേ തപാൽ പെട്ടിയിൽ ഒന്നിനോടൊന്നു ഒട്ടിച്ചേർന്നു കിടന്നാലും അവർ പരസ്പരം യാതൊന്നും പങ്കുവെയ്യ്ക്കാറില്ല. യാത്രയുടെ ഉദ്ദേശ്യമോ , ലക്ഷ്യസ്ഥാനമോ  ഒന്നും .ഓരോ യാത്രയും ഓരോ മരണമെന്ന പോലെ , കനത്ത നിശബ്ദത മാത്രം അവശേഷിപ്പിക്കുന്നു.ഒന്നാലോചിച്ചാൽ നമുക്ക് മനസിലാകും ആ കത്തുകളും നാം  മനുഷ്യരും ഏതാണ്ട് ഒരുപോലെ തന്നെ.ഒരു യാത്രയിൽ ഒരേ ഇരിപ്പിടത്തിൽ  തൊട്ടു തൊട്ടു ഇരുന്നാലും മൗനതിന്റീയ് വലിയൊരു വിടവ് അവർക്കിടയിൽ അവശേഷിക്കും.ചിലർ എത്ര സംസാരിച്ചാലും ആ വാചാലത ഒരർത്ഥത്തിൽ മൗനം തന്നെയായിരിക്കും , മറ്റു ചിലരാകട്ടെയ് തങ്ങളുടെ   മൗനം കൊണ്ട് പോലും  വാചാലത സൃഷ്ടിക്കുന്നു.മനുഷ്യന്റെയ ഒരേ ഭാവതിന്റെയ ഇരു തലങ്ങൾ.അല്ലെങ്കിലും ഈ ലോകം നമുക്ക് മുന്നിൽ പലപ്പോഴും അവശേഷിപ്പിക്കുക ഇത്തരം ചില വൈരുധ്യങ്ങൾ ആകും ......

ATHULYA B S